"മകനെ ബലി നൽകി"; മദ്രസാ അധ്യാപികയായ ഉമ്മ പോലീസ് കസ്റ്റഡിയിൽ


പാലക്കാട്: ആമില്‍ എന്ന ആറ് വയസുകാരനെ ഉമ്മ ഷാഹിദ കഴുത്തറുത്ത് കൊന്നു. മൂന്നു മക്കളിൽ ഇളയ മകനാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ കുട്ടിയുടെ ഉമ്മ മദ്രസാ അദ്ധ്യാപികയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആണ് സംഭവം. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കുടുംബംപറയുന്നു.

തീവ്ര മത നിലപാടുകൾ ഷാഹിദയുടെ പ്രവർത്തികൾക്ക് കാരണമായിട്ടുണ്ടോ എന്ന് നാട്ടുകാർ സംശയിക്കുന്നു. ഷാഹിദയ്ക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവരെ കുറിച്ച്‌ നല്ല അഭിപ്രായമാണുള്ളതെന്നും കുട്ടികളോടു നന്നായി പെരുമാറുന്നയാളാണെന്നും പ്രദേശവാസികള്‍ കൂട്ടിച്ചേര്‍ത്തു.

  ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്ത് എത്തി. കുളിമുറിയിൽ കൊണ്ടു പോയി കാല് കെട്ടിയിട്ട ശേഷമാണ് ആമിലിനെ ഷാഹിദ കഴുത്തറുത്ത് കൊന്നതെന്ന് പോലീസ് പറയുന്നു.

ഈ സമയം പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബലി നൽകുന്നതിന് ഇവർക്ക് മറ്റാരെങ്കിലും ഉപദേശം നൽകിയിരുന്നോ എന്ന് ഉൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.

കൂടാതെ യുവതിക്ക് മറ്റെന്തെങ്കിലും മാനസിക പ്രശ്‌നങ്ങൾ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ആമിലിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.